കൊച്ചി: പട്ടയം അനുവദിക്കുമ്പോൾ റിസർവ് ചെയ്തിട്ടുള്ള മരങ്ങളുടെ പട്ടികയിൽ ഈട്ടി ഉൾപ്പെടുത്തിയിട്ടില്ലെന്നും കരിവീട്ടിയാണ് (ബ്ളാക്ക് വുഡ്) പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും മുട്ടിൽ മരംമുറിക്കൽ കേസ് പ്രതികൾ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ, ഇവ രണ്ടും ഒന്നാണെന്ന് സർക്കാർ മറുപടി നൽകി. മരംമുറിക്കൽ കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുയർന്നത്. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയിൽ ഇത്തരം കാര്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് കെ. ഹരിപാൽ നേരത്തെ വിധി പറയാൻ മാറ്റിയിരുന്നു. എന്നാൽ, വെട്ടിയ മരങ്ങൾ കൊണ്ടുപോകാൻ പാസ് അനുവദിക്കുന്നതിലും മറ്റും സർക്കാർ നൽകിയ വിശദീകരണത്തിൽ കൂടുതൽ വ്യക്തത വരുത്താനായി ഇന്നലെ വീണ്ടും ഹർജി പരിഗണിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |