കോഴിക്കോട്: ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ പഠനം നിറുത്തേണ്ടി വന്ന കഥാകാരിയും കവയിത്രിയുമായ 47-കാരി മിനി സജി ഹയർ സെക്കൻഡറി തുല്യത പരീക്ഷയെഴുതാൻ ഒരുങ്ങുകയാണ്. കൂടതൽ പഠിച്ച് മാദ്ധ്യമപ്രവർത്തകയാവുകയാണ് ലക്ഷ്യം.
കൂരാച്ചുണ്ട് സ്വദേശിയായ മിനി കല്ലാനോട് സെന്റ്‌മേരീസ് സ്‌കൂളിലാണ് പത്ത് പൂർത്തിയാക്കിയത്. പിന്നിട് സെന്റ്‌തോമസ് കോളജിൽ പി.ഡി. സി പരീക്ഷയിൽ ഇംഗ്ലീഷിന് തോറ്റു. അതോടെ പഠനം തുടരാൻ കഴിയാത്ത അവസ്ഥയുമായി. പിന്നീട് ലാബ് ടെക്‌നിഷനായി ജോലി ചെയ്യുമ്പോഴാണ് വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കടക്കുന്നത്. വലിയൊരു പുസ്തകശേഖരമുള്ള മിനി 201 പുസ്തകങ്ങൾ ഈ വർഷം കോഴിക്കോട് ജില്ലാ സാക്ഷരതമിഷന് കൈമാറിയിട്ടുണ്ട്.
ഇതിനിടയ്ക്ക് നൂറു കണക്കിന് കവിതകളും കഥകളും എഴുതി. നിരവധി അവാർഡുകൾ നേടിയിട്ടുമുണ്ട്. ഹെൽത്ത് ആക്‌ഷൻ ബൈ പീപ്പിൾ എന്ന സംഘടനയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സാന്ത്വനം വർക്കറായി ജോലി ചെയ്യുകയാണ് ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |