ന്യൂഡൽഹി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബക്രീദിനോടനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആഘോഷത്തിന്റെ ഭാഗമായി 50ലധികം ആളുകൾ ഒത്തുകുടുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിൽ മൃഗബലി പാടില്ലെന്നും സർക്കാർ വ്യക്തമാക്കി.
കൊവിഡ് സ്ഥിതിഗതികൾ വിലിയിരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഉത്സവം കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു
ബക്രീദിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരിടത്തും 50ലധികം പേർ ഒത്തുചേരാൻ പാടില്ല. പശുവിനെയോ ഒട്ടകത്തിനെയോ, കശാപ്പ് ചെയ്യുന്നതും നിരോധിക്കപ്പെട്ട മറ്റ് ഏതെങ്കിലും മൃഗങ്ങളെയും ബലി നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃഗങ്ങളെ ബലിയർപ്പിക്കാൻ സ്വകാര്യ സ്ഥലങ്ങളിൽ മാത്രമേ അനുവദിക്കാവൂ. ശുചിത്വം ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |