സിൽവർസ്റ്റോൺ: ബ്രിട്ടീഷ് ഗ്രാൻഡ്‌പ്രിയിലെ വിജയത്തിന് പിന്നാലെ മെഴ്സിഡസ് സൂപ്പർ താരം ലൂയിസ് ഹാമിൽട്ടണ് നേരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ വംശീയാധിക്ഷേപം. ഇത്തവണ ലീഡ് ചെയ്യുന്ന റെഡ്ബുൾ ഡ്രൈവർ മാർക്സ് വെർസ്റ്റപ്പെന്റെ കാർ ഹാമിൽട്ടൺന്റെ കാറുമായി കൂട്ടിയിടിച്ച്തകർന്നിരുന്നു. ഇതിനെച്ചൊല്ലിയാണ് ഹാമിൽട്ടണ് നേരെ വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നത്. കുരങ്ങിന്റെ ഇമോജി ഉൾപ്പെടെ ഉപയോഗിച്ചാണ് ഹാമിൽട്ടണെ അധിക്ഷേപിച്ചത്. വംശീയാധിക്ഷേപ കമന്റുകൾ ഇൻസ്റ്റഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും അധികൃതർ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്.
മത്സരത്തിന്റെ ഒന്നാം ലാപ്പിലായിരുന്നു വിവാദ സംഭമുണ്ടായത്. ഹാമിൽട്ടണെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വെർസ്റ്റപ്പെന്റെ കാറിന്റെ പിൻടയറിൽ ഹാമിൽട്ടണിന്റെ കാറിന്റെ മുൻടയർ തട്ടുകയായിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ട് വെർസ്റ്റപ്പെന്റെ കാർ സുരക്ഷാഭിത്തിയിലിടിച്ച് തകർന്നു. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് വെർസ്റ്റപ്പെൻ രക്ഷപ്പെട്ടത്. കാർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് മുക്കാൽമണിക്കൂറോളം മത്സരംനിറുത്തി വയ്ക്കുകയും ഹാമിൽട്ടണ് പത്ത് സെക്കൻഡ് പിഴവിധക്കുകയും ചെയ്തു.
തുടർന്ന് മത്സരം പുനരാരംഭിച്ചപ്പോൾ ഫെറാരി താരം ചാൾസ് ലെക്ലെയർ ലീഡ് ചെയ്തെങ്കിലും രണ്ട് ലാപ്പ് കൂടി അവശേഷിക്കെ അമ്പതാം ലാപ്പിൽ ഹാമിൽട്ടൺ ലെക്ലെയറെ മറികടന്ന് മുന്നിലെത്തുകയായിരുന്നു.മേഴ്സിഡസിന്റെ വാർട്ടേരി ബോത്താസിനാണ് മൂന്നാം സ്ഥാനം.
ചാമ്പ്യഷിപ്പിൽ 185 പോയിന്റുമായി വെർസ്‌റ്രപ്പെനാണ് ലീഡ് ചെയ്യുന്നത്. 178 പോയിന്റോടെ ഹാമിൽട്ടൺ രണ്ടാം സ്ഥാനത്താണ്.ഹാമിൽട്ടണ് സ്പോർട്സ്‌മാൻ സ്പിരിറ്റില്ലെന്ന് വെർസ്റ്രപ്പെൻ മത്സരശേഷം പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |