തിരുവനന്തപുരം: രാജ്യാന്തര സ്റ്റേഡിയമായ കാര്യവട്ടം സ്പോർട്സ് ഹബ്ബ് കായികേതര ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞയിടെ കരസേന നിയമന റാലി, രാഷ്ട്രീയ പരിപാടി എന്നിവയ്ക്കായി വിട്ടു നൽകിയ സ്റ്റേഡിയം ആകെ താറുമാറായ അവസ്ഥയിലാണ്. അറുപത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് സ്റ്റേഡയത്തിന് സംഭവിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ പരിപാലനം വീണ്ടും ഏറ്റെടുക്കാനത്തിയ കെ.സി. എ ഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സ്റ്റേഡിയത്തിൽ തണ്ണിമത്തൻവരെ വിളഞ്ഞ് കാട് പിടിച്ച അവസ്ഥയിലാണ്. പിച്ചിന് മാത്രം വലിയ പ്രശ്നം സംഭവിച്ചിട്ടില്ല. നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയത്തിനാണ് ഈ ദുർഗതി. ഐ.പി.എൽ വിദേശ ടീമുകളുടെ ഇന്ത്യൻ പര്യടനം എന്നിവ മുന്നിൽക്കണ്ടാണ് സ്റ്റേഡിയം നവീകരിക്കാൻ കെ.സി.എ ശ്രമിക്കുന്നത്. മുഖ്യ മന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |