തിരുവനന്തപുരം: കടയ്ക്കാവൂർ കീഴാറ്റിങ്ങൽ കുടവൂർകോണം കൊടിക്കകത്ത് വീട്ടിൽ ശാരദയെന്ന വിധവയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴാറ്റിങ്ങൽ പണയിൽകോണം പുല്ലുവിള സ്വദേശി മണികണ്ഠനെ ജീവപര്യന്തം കഠിനതടവിന് ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത് കുമാർ ശിക്ഷിച്ചു. അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം.
പിഴ തുക കൊല്ലപ്പെട്ട ശാരദയുടെ മകൾ രാധാമണിക്ക് നൽകണം. തുക ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 2016 ഡിസംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം.
ദൃക്സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, വിനു മുരളി, ദീപ വിശ്വനാഥ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |