കാബൂൾ: ഈദ് നസമ്കാരത്തിനിടെ അഫ്ഗാനിസ്ഥാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം റോക്കറ്റാക്രമണം. റോക്കറ്റാക്രമണത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനിലെ തന്നെ പർവാൻ ഇ സെ പ്രവിശ്യയിൽ നിന്നും വിക്ഷേപിച്ച മൂന്ന് റോക്കറ്റുകൾ ബാഖ് ഇ അലി മർദാൻ, ചമൻ ഇ ഹസോരി, മനാബെ ബഷാരി എന്നീ സ്ഥലങ്ങളിലാണ് പതിച്ചത്.
അഫ്‌ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഉൾപ്പെയെയുള്ളവർ കൊട്ടാരത്തിനു പുറത്ത് ഈദ് നമസ്കാരത്തിലേർപ്പെട്ടിരുന്നപ്പോഴാണ് ഒന്നുപിറകേ ഒന്നായി മൂന്ന് റോക്കറ്റുകളും പതിച്ചത്. റോക്കറ്റാക്രമണത്തിനു ശേഷവും ഈദ് നമസ്കാരം തടസ്സമില്ലാതെ തുടർന്നു. നമസ്കാരത്തിനു ശേഷം പ്രസിഡന്റ് ഗനി അവിടെ തന്നെ സജ്ജീകരിച്ച വേദിയിൽ നിന്ന് ഈദ് സന്ദേശവും നൽകി.
Video by national TV shows the moment rockets landed near the Presidential Palace during Eid prayers this morning. pic.twitter.com/WmEniyfLfM
— TOLOnews (@TOLOnews) July 20, 2021
താലിബാൻ ആയിരിക്കും റോക്കറ്റാക്രമണത്തിനു പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. സാധാരണ ചെയ്യുന്നത് പോലെ ഇത്തവണ ഈദിന് താലിബാൻ വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |