കൊച്ചി: ചെല്ലാനം ഉൾപ്പെടെ കേരളത്തിലെ ഏതെങ്കിലും പ്രദേശത്ത് കടൽഭിത്തി നിർമിക്കുന്നതിനായുള്ള പദ്ധതി നിർദേശങ്ങളൊന്നും കേന്ദ്ര ധനകാര്യ വകുപ്പിൽ മുടങ്ങിക്കിടക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ലോക്‌സഭയിൽ ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദമാക്കിയത്. കടൽ ഭിത്തി നിർമ്മാണമുൾപ്പെടെയുള്ള കടലാക്രമണ പ്രതിരോധപ്രവർത്തനങ്ങൾ, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവ സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു. 2014- 15 ൽ ഇത്തരം പ്രവർത്തനങ്ങൾക്കായി 55 കോടി രൂപയും, 2017-18 ൽ 19 കോടി രൂപയും കേരളത്തിന് അനുവദിച്ചതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |