കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനിടെ പണിയില്ലാതെ വീട്ടിലിരിക്കുന്നവർക്ക് പലിശക്കെണി. മൊബൈൽ ആപ്പ് വഴിയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വഴിയും വായ്‌പയെടുത്തവർക്കാണിത്. ഇതുമായി ബന്ധപ്പെട്ട് 123 പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ലോക്ക് ഡൗണിൽ മൊറട്ടോറിയമുണ്ടായിരുന്നെങ്കിൽ, ഇക്കുറി യാതൊരു ആനുകൂല്യവുമില്ലാത്തത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് അഴിഞ്ഞാടാൻ അവസരമായി. കഴിഞ്ഞ തവണ മാർച്ച് മുതൽ ജൂൺ വരെയായിരുന്നു ലോക്ക് ഡൗൺ. ലോക്ക് ഡൗണും കൊവിഡും ശക്തമായ ആറുമാസം റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ലോക്ക് ഡൗൺ നടപ്പായതോടെ പലർക്കും ജോലിയില്ലാത്ത സാഹചര്യം വീണ്ടുമുണ്ടായി. ഇതോടെയാണ് പലരുടെയും മാസത്തവണ മുടങ്ങിയത്. ഇതോടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഭീഷണി ഉയർത്താൻ തുടങ്ങി. ഒരു തവണ മുടങ്ങിയവർക്ക് പോലും പിഴയും, പിഴപ്പലിശയ്ക്കും അടയ്‌ക്കേണ്ട സാഹചര്യമാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |