SignIn
Kerala Kaumudi Online
Thursday, 25 April 2024 9.57 AM IST

ചതിക്കുഴികളിൽ പെൺകുട്ടികളെ വീഴ്ത്തി ലോക്ക്ഡൗണിൽ രാജ് കുന്ദ്രയുടെ ഹോട്ട് ഷോട്സ്  കൊയ്‌തെടുത്തത് കോടികൾ, ആപ്പിനെകുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

raj-kundra-

മുംബയ് : ലോക്ക്ഡൗണിൽ ഒടിടി പ്ലാറ്റ് ഫോമുകളിൽ പിറവിയെടുത്ത വെബ് സീരീസ് വിപ്ലവത്തിൽ മസാലചേർത്ത് മുംബയ് സിനിമാ ലോകത്തെ വമ്പൻമാർ കൊയ്‌തെടുത്തത് കോടികൾ. നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസിന്റെ പിടിയിലായതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. നീലചിത്രങ്ങൾ തയ്യാറാക്കി ആപ്പിലൂടെ വിപണനം നടത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. ഹോട്ട് ഷോട്ട്സ് എന്ന സ്ട്രീമിംഗ് ആപ്ലിക്കേഷനിലൂടെയാണ് ഇവർ ഈ ബിസിനസിലേക്ക് തിരിഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ഈ ആപ്പ് നീക്കം ചെയ്തിട്ടുണ്ട്.

വലയിലാക്കുന്നത് അഭിനയ മോഹം നൽകി

യുവതികളെയും യുവാക്കളെയും വെബ് സീരിസിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി. തുടർന്ന് ഫെബ്രുവരി നാലിന് മലാദിലെ ഒരു ബംഗ്ലാവിൽ പൊലീസ് റെയ്ഡ് നടത്തുകയും അഞ്ച് പേരെ പിടികൂടുകയും ചെയ്തു.

അറസ്റ്റിലായ പ്രതികൾ നീലച്ചിത്രങ്ങൾ നിർമ്മിച്ച് മൊബൈൽ ആപ്പുകളിലും അശ്ലീല വെബ്‌സൈറ്റുകളിലും അപ് ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് നീലച്ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ നടിയും മോഡലുമായ ഗെഹ്ന വസിഷ്ടും അറസ്റ്റിലാവുകയായിരുന്നു. കേസിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉൾപ്പെടെയുള്ളവർ പിടിയിലാകുന്നത്.

ഹോട്ട്‌ഷോട്ടിന് പുറമേ കെൻ റിൻ എന്ന പേരിലും നീലച്ചിത്ര ആപ്പുകൾ ഇവർ പുറത്തിറക്കിയിരുന്നു. ഇതും രാജ് കുന്ദ്രയുടേതാണെന്നായിരുന്നു ആരോപണം. അറസ്റ്റിലായ ഉമേഷ് കാമത്താണ് ഈ കമ്പനിയുടെ സി ഇ ഒയെന്നും ഇയാൾ കുന്ദ്രയുടെ ബിനാമിയാണെന്നും നടി സപ്ന സപ്പുവും ആരോപണം ഉന്നയിച്ചിരുന്നു. നീലച്ചിത്ര റാക്കറ്റിന്റെ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടി നടി സപ്ന സപ്പു നിലവിൽ ബോംബെ ഹൈക്കോടതിയിൽ ഹർജി ഫയൽചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിപേർ തന്നെ മാനസികമായി ചൂഷണം ചെയ്‌തെന്നും അപമാനിച്ചെന്നും ആരോപിച്ച് മുംബയ് സൈബർ ക്രൈം സെല്ലിനും ഇവർ പരാതി നൽകിയിട്ടുണ്ട്.

ഈ കേസിൽ അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസിൽനിന്ന് നീലച്ചിത്രങ്ങൾ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നവി മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ടി സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്. ഈ കമ്പനിയാണ് പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയവർക്ക് നീലച്ചിത്ര ആപ്പുകൾ നിർമ്മിച്ച് നൽകിയതെന്ന് ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ രാജ് കുന്ദ്രക്കെതിരേ ആരോപണവുമായി മുംബയിലെ ചില നടിമാർ രംഗത്തെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, OTT, HOT SHOTS, APP, RAJ KUNDRA, RAJ KUNDRA ARREST, SHILPA SHETTY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.