തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രൻ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ പരാജയപ്പെട്ട സർക്കാരാണിത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നതിന്റെ ഉദാഹരണമാണിത്. മന്ത്രിമാരും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമാണ് സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയമായ കൊവിഡ് പ്രതിരോധത്തിന് സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീം കോടതി വിധി. ഐ.സി.എം.ആറിന്റെയോ ലോകാരോഗ്യ സംഘടനയുടെയോ ഉപദേശം സ്വീകരിക്കുന്നതിനുപകരം ഏകപക്ഷീയമായ തീരുമാനം എടുത്തത് ശരിയായില്ല. വർഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കോടതി നൽകിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |