ന്യൂഡൽഹി: എറണാകുളത്തെ ചെല്ലാനം ഉൾപ്പെടെ കേരളത്തിലെ ഏതെങ്കിലും പ്രദേശത്ത് കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർദേശങ്ങളൊന്നും ഇല്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഹൈബി ഈഡനെ ലോക്‌സഭയിൽ അറിയിച്ചു. കടൽഭിത്തി അടക്കം കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ജനപ്രതിനിധികൾക്ക് യാത്രാ അനുവാദം നൽകാൻ ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകണമെന്നും എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു.
കോഴി കർഷകർ ഉൾപ്പെടെയുള്ളവർക്ക് സാമ്പത്തിക സഹായത്തിന്
വിവിധ പദ്ധതികളുണ്ടെങ്കിലും ഒരു സഹായവും അവർക്ക് കിട്ടുന്നില്ലെന്ന രമ്യഹരിദാസിന്റെ ചോദ്യത്തിന് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി സഞ്ജീവ്കുമാർ ബല്യൻ വ്യക്തമായ മറുപടി നൽകിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |