SignIn
Kerala Kaumudi Online
Thursday, 25 April 2024 1.58 PM IST

40 കോടി പേർ കൊവിഡ് ഭീഷണിയിലെന്ന് സീറോ സർവേ

sero-survey

ന്യൂഡൽഹി: രാജ്യത്ത് 40കോടി പേർക്ക് കൊവിഡ് ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. ജനസംഖ്യയിൽ മൂന്നിലൊന്ന്‌ പേരുടെ ശരീരത്തിൽ ആന്റിബോഡികളില്ലെന്ന് നാലാം ഘട്ട സീറോ സർവെയിൽ വ്യക്തമാക്കുന്നു. അതിനാൽ രാജ്യത്തെ മൂന്നുപേരിൽ ഒരാൾക്ക് കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. 70 ജില്ലകളിലായി ജൂൺ-ജൂലായ് മാസത്തിലാണ് നാലാംഘട്ട ദേശീയ സീറോ സർവേ നടത്തിയത്. സർവേയിൽ ആറിനിം 17നു ഇടയിൽ പ്രായമുള്ള കുട്ടികളെയും ഉൾപ്പെടുത്തിയിരുന്നു. രാജ്യത്ത് ജനസംഖ്യയിൽ 67.6 ശതമാനം പേരും രോഗബാധിതരാകുമെന്ന് സർവേ ചൂണ്ടിക്കാട്ടി.

നാലാം ഘട്ട സീറോ സർവെയിൽ 7,252 ആരോഗ്യപ്രവർത്തകരെ ഐ.സി.എം.ആർ .പഠനവിധേയമാക്കിയിരുന്നു. എന്നാൽ ഇവരിൽ പത്ത് ശതമാനംപേർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. 85.2 ശതമാനംപേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടായിരുന്നു.

69 പ്രായത്തിനിടയിൽപ്പെട്ടവരിൽ 57.2 ശതമാനംപേർക്കും 10-17 പ്രായത്തിനിടയിൽപ്പെട്ടവരിൽ 61.6 ശതമാനംപേർക്കും കൊവിഡ് ബാധിച്ചു. 18-44 പ്രായത്തിനിടയിൽപ്പെട്ടവരിൽ 66.7 ശതമാനംപേർക്ക്‌ രോഗം ബാധിച്ചിട്ടുണ്ടെന്നും ബൽറാം ഭാർഗവ പറഞ്ഞു.

മൂന്നാം തരംഗം ഒക്ടോബറിൽ

കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ ഇന്ത്യയിൽ വ്യാപിക്കുമെന്ന് പുതിയ പഠനം. അതേസമയം രണ്ടാം തരംഗംപോലെ മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കാൺപൂർ ഐ.ഐ.ടി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. മൂന്നാം തരംഗം രണ്ടാം തരംഗത്തെപ്പോലെ രൂക്ഷമാകില്ല. ഡെൽറ്റ വ്യതിയാനത്തെക്കാൾ വേഗത്തിൽ വ്യാപിക്കുന്ന പുതിയ വ്യതിയാനം ആഗസ്റ്റ് അവസാനത്തോടെ വന്നാൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ മൂന്നാം തരംഗമുണ്ടായേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SEROSURVEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.