SignIn
Kerala Kaumudi Online
Thursday, 25 April 2024 5.07 PM IST

അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനി ഒഴുക്ക് നിലച്ച കുടിവെള്ള പദ്ധതി

water

നെയ്യാറ്റിൻകര: നിരവധി കുടിവെള്ള പദ്ധതികളുള്ള നെയ്യാറ്റിൻകരയിൽ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ് ഇവിടുത്തെ കുറച്ച് മനുഷ്യർ. നെയ്യാറ്റിൻകര അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ വെൺപകൽ നിവാസികളാണ് ശുദ്ധജലത്തിനായി മുറവിളികൂട്ടുന്നത്. കിലോമീറ്ററുകളോളം നടന്നാണ് ഇവർ ആവശ്യമുള്ള വെള്ളം ശേഖരിക്കുന്നത്. കാലാകാലങ്ങളായി കുടിവെളളത്തിനായി പ്രതിഷേധിച്ചിട്ടും സമരം ചെയ്തിട്ടും പ്രതിക്ഷയറ്റ് കഴിയുകയാണ് വെൺപകൽ വാർഡിലെ ആശുപത്രി ജംഗ്ഷൻ, കല്ലിൽ, പട്ട്യക്കാല, ഭാസ്കർ നഗർ, പള്ളിത്തോട്ടം, ചുണ്ടവിളാകം കോളനികളിലും പരിസര പ്രദേശങ്ങളിലുമുളളവർ.

വെൺപകൽ പറച്ചേ കുളം പദ്ധതിയിൽ നിന്നുമാണ് പ്രദേശത്തേക്ക് ആവശ്യമായ കുടിവെളളമെത്തിക്കുന്നത്. പലപ്പോഴും പൈപ്പ് ലൈനിൽകൂടെയെത്തുന്നത് കലങ്ങിയതും മലിനവുമായ ജലമാണ്. ഇതിനൊപ്പം മത്സ്യങ്ങൾ ഉൾപ്പെടെയുളള ജലജീവികളെയും ലഭിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വേനൽക്കാലമാകുമ്പോഴേക്കും കുളത്തിൽ ജലമില്ലാതെ പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വരുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ഈ സമയങ്ങളിൽ ജനങ്ങൾ വെള്ളത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കണം.

 ശുദ്ധീകരണം പേരിന് മാത്രം

പുല്ലും പായലും നിറഞ്ഞ പറച്ചേക്കുളത്തിന് സമീപത്തെ ഏലായിൽ നിന്നുളള നീരൊഴുക്കും നെയ്യാർ ഇറിഗേഷൻ കനാലിലൂടെ വരുന്ന ജലവും മഴ സമയത്തെ ജലവും സംഭരിച്ച് തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന ജലസംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ചാണ് പമ്പ് ചെയ്യുന്നത്.

എന്നാൽ വയൽകൃഷിക്കായി കർഷകർ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളും ഫ്യൂരിഡാൻ തുടങ്ങിയ വിഷപദാർത്ഥങ്ങളുമടക്കം സമീപ പ്രദേശങ്ങളിലെ ചന്തകളിൽ നിന്നും വീടുകളിൽ നിന്നുമുളള മലിനജലമെല്ലാം ഈ കുളത്തിൽ എത്തും. ഈ കുളത്തിൽ മറ്റ് ശുദ്ധീകരണമൊന്നും നടത്താതെ ബ്ലീച്ചിംഗ് പൗഡർ മാത്രം ഉപയോഗിച്ചശേഷം പമ്പിംഗ് ചെയ്യുകയാണ് പതിവ്.

 വഴിമുട്ടി കുടിവെള്ളം

അതിയന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2017ൽ മണലിവിള മുതൽ വെൺപകൽ സി.എച്ച്.സി വരെ പൈപ്പ് ലൈൻ സ്ഥാപിച്ച് കളിപ്പാറ ശുദ്ധജല പദ്ധതിയിൽ നിന്നുളള ജലം ഇവിടേയ്ക്ക് കൊണ്ട് വരാൻ പദ്ധതി തയ്യാറാക്കിയെങ്കിലും പദ്ധതി നടപ്പായില്ല. തുടർന്ന് സമീപ പ്രദേശമായ വെളളംകുളം വരെ പൈപ്പ് ലൈൻ സ്ഥാപിച്ച് പദ്ധതി മതിയാക്കി. പിന്നീട് ജനങ്ങളുടെ നിരന്തര പ്രതിഷേധങ്ങളെ തുടർന്ന് 2019ൽ അതിയന്നൂർ പഞ്ചായത്ത് ധനകാര്യ കമ്മിറ്റിയുടെ ശുപാർശ പ്രകാരം കാളിപ്പാറ പദ്ധതിയ്ക്കായി ബഡ്ജറ്റ് വിഹിതമായി അഞ്ച് ലക്ഷം രൂപ നെയ്യാറ്റിൻകര വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും പൈപ്പ് ലൈൻ നീട്ടൽ പദ്ധതി വഴിമുട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.