ന്യൂഡൽഹി : പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിർമ്മാതാക്കളായ ഇസ്രായേൽ കമ്പനി എൻ എസ്.ഒ. കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കും. മാദ്ധ്യമങ്ങളോട് വിശദമായ പ്രതികരണത്തിനില്ലെന്നും എൻ.എസ്.ഒ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാർ,പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോർത്തിയെന്ന് റിപ്പോർട്ടാണ് പുറത്തുവന്നത്. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോർത്തിയത്.. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് വിവരങ്ങൾ പുറത്തു വന്നത്.
എൻ.എസ്.ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയ്യുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിദ്ധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ പ്രത്യേകതയാണ് തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്ന് കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |