ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ഫുട്ബാളിൽ ബ്രിട്ടനും ബ്രസീലിനും വിജയത്തുടക്കം. ആദ്യമത്സരത്തിൽ ബ്രിട്ടൻ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ചിലിയെ തോൽപ്പിച്ചു. ബ്രസീൽ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ചൈനയെയും സ്വീഡൻ ഏകപക്ഷീയമായ മൂന്നുഗോളുകൾക്ക് അമേരിക്കയെയും കീഴടക്കി.ബ്രസീലിന് വേണ്ടി ക്യാപ്ടൻ മാർത്ത രണ്ടുഗോളുകൾ നേടി.
വനിതാ വിഭാഗത്തിൽ 12 ടീമുകളാണ് മത്സരിക്കുന്നത്. ഏഴ് വേദികളിലാണ് മത്സരം.നാലു ടീമുകൾവീതമുള്ള മൂന്ന് ഗ്രൂപ്പുകളായിട്ടാണ് മത്സരം പുരുഷവിഭാഗം ഫുട്ബാൾ മത്സരങ്ങൾ ഇന്ന് തുടങ്ങും. പുരുഷവിഭാഗത്തിൽ 16 ടീമുകൾ കളിക്കുന്നുണ്ട്. ഫ്രാൻസ്, ജർമനി, സ്‌പെയിൻ, ന്യൂസിലാൻഡ്, അർജന്റീന, ബ്രസീൽ തുടങ്ങിയ വമ്പന്മാർ മത്സരിക്കുന്നു. ബ്രസീലിയൻ ടീമിലെ സൂപ്പർതാരം ഡാനി ആൽവ്സ് മുതൽ യൂറോകപ്പിലെ മികച്ച യുവതാരം സ്‌പെയിനിന്റെ പെഡ്രിവരെ ഒളിമ്പിക്‌സിൽ കളിക്കാനുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ടീമിൽ ആൽവ്സിനു പുറമേ റിച്ചാർലിസനും ആഴ്‌സനൽ മുന്നേറ്റനിരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലിയുമുണ്ട്. സ്പാനിഷ് ടീമിൽ മധ്യനിരതാരം പെഡ്രിക് പുറമേ യൂറോകപ്പിൽ തിളങ്ങിയ ഗോൾ കീപ്പർ യുനായ് സിമോൺ, പ്രതിരോധനിരക്കാരായ പാവു ടോറസ്, എറിക് ഗാർഷ്യ, ഡാനി സെബല്ലോസ്, മുന്നേറ്റത്തില്‍ മാർക്കോ അസെൻഷ്യോ, ഡാനി ഓൾമോ, മൈക്കൽ ഒയർസബാൽ എന്നിവരുമുണ്ട്.
ജർമനി, ഫ്രാൻസ്, അർജന്റീന ടീമുകളിൽ സൂപ്പർ താരപരിവേഷമുള്ള കളിക്കാർ കുറവാണ്. ആതിഥേയരായ ജപ്പാൻ ടീമില്‍ ജാപ്പനീസ് മെസി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടാക്യേഫുസ കുബോയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |