ന്യൂഡൽഹി :ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചാരപ്പണി തടയാൻ തന്റെ മൊബൈൽ ഫോണിലെ കാമറയിൽ പ്ലാസ്റ്ററിട്ടുവെന്നാണ് മമത പറഞ്ഞത്. പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും മമതാ ബാനർജി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീതിന്യായ വ്യവസ്ഥയെ പിടിച്ചടക്കാനും കേന്ദ്രം പെഗാസസിനെ ഉപയോഗിച്ചു. മാദ്ധ്യമങ്ങൾ, നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ്. ഇവ മൂന്നിനെയും കീഴടക്കാൻ പെഗാസസിന് സാധിച്ചു. തന്റെയും ഫോൺ ചോർത്തുന്നുണ്ട് എന്നതിനാൽ പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാൻ പോലും കഴിയുന്നില്ല. ശരദ് പവാർ, ഡൽഹി മുഖ്യമന്തി, ഗോവ മുഖ്യമന്ത്രി എന്നിവരോട് പോലും സംസാരിക്കാൻ കഴിയുന്നില്ല. ഫോൺ ചോർത്തൽ വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മമത ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |