മലപ്പുറം : ജില്ലയിൽ 69 തദ്ദേശസ്ഥാപനങ്ങൾ അതിതീവ്ര രോഗ വ്യാപനമുള്ള ഡി വിഭാഗത്തിൽ. 25 തദ്ദേശസ്ഥാപനങ്ങൾ തീവ്ര വ്യാപനമുള്ള സി വിഭാഗത്തിലാണ്. 11 തദ്ദേശസ്ഥാപനങ്ങൾ ബി വിഭാഗത്തിലും. എയിൽ ഒരു തദ്ദേശസ്ഥാപനവുമില്ല. എ വിഭാഗത്തിൽ കൊവിഡ് വ്യാപന നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി പുഃനക്രമീകരിച്ചിട്ടുണ്ട്. കൊവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഇനിയൊരറിയിപ്പുണ്ടാകും വരെ പൂർണ്ണ കണ്ടെയ്ൻമെന്റ് സോണായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും.
കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി ശരാശരി ടി.പി.ആർ നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളാണ് അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തിൽ ഉൾപ്പെടുന്നത്. 10 മുതൽ 15 ശതമാനം വരെയുള്ള പ്രദേശങ്ങൾ അതിവ്യാപന മേഖലയായ സി വിഭാഗത്തിലും അഞ്ച് മുതൽ 10 ശതമാനം വരെയുള്ള പ്രദേശങ്ങൾ മിതവ്യാപന മേഖലയായ ബി വിഭാഗത്തിലും ഉൾപ്പെടും. അഞ്ച് ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെയാണ് വ്യാപനം കുറഞ്ഞ മേഖലയായ എ വിഭാഗമായി കണക്കാക്കുക. ഈ നാല് വിഭാഗങ്ങളിലും ഏർപെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇന്നുമുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |