തിരുവനന്തപുരം: കേരളം ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ വൻ കുതിപ്പിൽ. കൊവിഡ് കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് പഠിക്കുമ്പോൾ, 4752 സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്കായി മാറി.
9941 പ്രൈമറി വിദ്യാലയങ്ങളിൽ ഹൈടെക് ലാബ് സൗകര്യം ഏർപ്പെടുത്തിയ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമായി. കുട്ടികളുടെ സ്വയം പഠനശേഷി വികസിപ്പിക്കുന്നതിന് 2010 ൽ ഐ.ടി അറ്റ് സ്കൂൾ തയ്യാറാക്കിയ റിസോഴ്സ് പോർട്ടലാണ് ഇതിന് കരുത്തായത്. ലോക നിലവാരമുള്ള ഡിജിറ്റൽ ഉള്ളടക്കം ലഭ്യമാക്കുന്നതിന് ഇന്റൽ സ്കൂൾ പോർട്ടലുമായി സഹകരിച്ച് തയ്യാറാക്കിയ സ്കോൾ കേരളയാണ് മറ്റൊന്ന്.
സംസ്ഥാനത്ത് 2002 മുതലാണ് ഹൈസ്‌കൂളുകളിൽ ഐ.ടി ലാബുകൾ നിലവിൽ വന്നത്. 2005 മുതൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഐ.ടി നിർബന്ധിത വിഷയമാക്കി. രാജ്യത്തെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്‌സ്. 4000 ത്തിലധികം വരുന്ന ഹൈസ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ടിവിറ്റിയും ലഭ്യമാക്കി. 2016 മുതൽ എൽ.പി, യു.പി സ്‌കൂളുകളിലും ഐ.ടി പഠനത്തിന് പാഠപുസ്തകങ്ങളായി. 2017 മുതൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസ് മുറികൾ സമ്പൂർണ പോർട്ടൽ, സമഗ്ര പോർട്ടൽ, ടെക്സ്റ്റ് ബുക്ക് ഡിജിറ്റലൈസേഷൻ, ക്യൂ ആർ കോഡ് ഉപയോഗിച്ചുള്ള ഹൈപ്പർ ലിങ്കിംഗ് എന്നിവയിലൂടെ സാങ്കേതികവിദ്യയുടെ പുതിയ പടവുകൾ കയറി.
നേട്ടങ്ങൾ
വിദ്യാഭ്യാസ മൾട്ടിമീഡിയ സോഫ്ട് വെയർ പാക്കേജുകളടങ്ങിയ എഡ്യൂസോഫ്ട് വെയർ പാക്കേജ്.
ഗണിത ശാസ്ത്രം, ഉൗർജതന്ത്രം, മലയാളം തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന് സോഫ്ട് ബുക്കുകൾ
പരാതി പരിഹാര പോർട്ടൽ, ഹാർഡ് വെയർ ക്ളിനിക്ക്, ഇ വേസ്റ്റ് മാനേജ്മെന്റ്
ഡിജിറ്റൽ ക്ളാസുകൾ വിക്ടേഴ്സ് ചാനലിൽ
തുടർ പഠനം യൂട്യൂബ് ചാനലിൽ
അദ്ധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കുന്ന ജി സ്യൂട്ട് പ്ളാറ്റ് ഫോം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |