ഗുവാഹത്തി : ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലുമുള്ള നേതാക്കളിൽ ഹിന്ദുവിഭാഗത്തിൽപ്പെട്ടവരെ കാണാനാവില്ലെന്ന് ആസാം മുഖ്യമന്ത്രി. അതിനാൽ തന്നെ ഈ രാഷ്ട്രങ്ങളെ മതേതര രാഷ്ട്രമായി കാണാനാവില്ല. ആസാം തലസ്ഥാനത്ത് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് പങ്കെടുത്ത ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ അഭിപ്രായം തുറന്നടിച്ചത്.
മതേതരത്വം എന്ന ആശയം ഇന്ത്യൻ നാഗരികതയുടെ പശ്ചാത്തലത്തിലാണ് നിർവചിക്കേണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് പാശ്ചാത്യ രാഷ്ട്രങ്ങളുമായി ചേർത്ത് നിർവചിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. താൻ സിഎഎയുടെ പിന്തുണക്കാരനായി തുടരുകയാണെന്നും ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാർക്ക് പൗരത്വം നൽകാമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
ആസാം ജനതയുടെ സ്വത്വം സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് മാർഗം കണ്ടെത്തും. ഇന്ത്യ വൈവിധ്യത്തെ മാനിക്കുന്ന രാഷ്ട്രമാണ് അതിനാൽ തന്നെ നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കേണ്ടതുണ്ട്. അതേസമയം അയൽരാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, മുസ്ലീം കുടിയേറ്റക്കാർക്ക് തുല്യാവകാശം നൽകാൻ സിഎഎയ്ക്ക് കഴിയില്ലെന്നും ആസാം മുഖ്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |