മുംബയ്: നീലചിത്ര നിർമാണത്തിന് പിടിയിലായ വ്യവസായിയും ബോളിവുഡ് അഭിനേത്രി ശില്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ മുംബയിലെ വസതിയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 70ഓളം അശ്ലീല വീഡിയോകൾ പിടിച്ചെടുത്തു. രാജ് കുന്ദ്രയെ ചോദ്യം ചെയ്തുവെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പിടിച്ചെടുത്ത വീഡിയോകളെല്ലാം രാജ് കുന്ദ്രയുടെ പേഴ്സണൽ അസിസ്റ്റന്റ് ഉമേഷ് കാന്ത് വിവിധ നിർമാണ കമ്പനികളുടെ പേരിൽ നിർമിച്ചവയാണെന്ന് പൊലീസ് പറഞ്ഞു.
പിടിച്ചെടുത്ത വീഡിയോകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്റിൻ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയായിരുന്നു ഈ ചിത്രങ്ങളെല്ലാം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോട്ട്ഷോട്ട്സ് എന്ന മൊബൈൽ ആപ്പ് വഴിയായിരുന്നു രാജ് കുന്ദ്ര നീലചിത്രങ്ങൾ പ്രധാനമായും വിറ്റിരുന്നത്. എന്നാൽ ഹോട്ടഷോട്ട്സിനെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിനാൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് മറിക്കടക്കുന്നതിനു വേണ്ടി പുതിയൊരു ആപ്പിന്റെ പണിപ്പുരയിലായിരുന്നു രാജ് കുന്ദ്രയും കൂട്ടാളികളുമെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |