മൂലമറ്റം: കൊവിഡ് പരിശോധനയുടെ എണ്ണത്തിലെ കുറവ് ടി.പി.ആർ നിരക്ക് കൂട്ടു ന്നതായി മർച്ചന്റ് അസോസിയേഷൻ മൂലമറ്റം യൂണിറ്റ് പ്രസിഡന്റ് ടോമി വാളികുളവും ജനറൽ സെക്രട്ടറി ജോയ് സെബാസ്റ്റ്യനും പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 232 പേരെയാണ് പരിശോധിച്ചത്. ഇതിൽ 37 പേർ പോസിറ്റീവ് ആയതോടെ അറക്കുളം ഡി വിഭാഗത്തിലായി. 18000 ത്തിൽപരം ജനസംഖ്യയുള്ള അറക്കുളത്ത് 232 പേരുടെ പരിശോധന നടത്തി ടി.പി.ആർ തിട്ടപ്പെടുത്തുന്നതിൽ അപാകതയുണ്ട്. കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കാൻ സൗകര്യം ചെയ്യാമെന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചപ്പോൾ പരിശോധന കിറ്റില്ലെന്നാണ് അധികൃതർ പറഞ്ഞത്. രോഗ ലക്ഷണമുള്ളവർ മാത്രം പരിശോധയ്ക്ക് എത്തുന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിന് കാരണം. പരിശോധനയിൽ പോസിറ്റീവാകുന്നവർ നിരീക്ഷത്തിൽ പോകുന്നില്ല. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നത് രോഗ വ്യാപനം കൂടുന്നതിന് ഇടയാക്കും. പോസിറ്റീവായവർ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലും തയ്യാറാകാതെ കടകളടപ്പിച്ചു വ്യാപാരികളെ വീട്ടിൽ ഇരുത്താനുള്ള ആശാസ്ത്രിയ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടിയിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും ഇരുവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |