തൃശൂർ: വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരന്റെ തല ജനലഴിയിൽ കുടുങ്ങി. രക്ഷയ്ക്കായി അഗ്‌നിശമന സേനയെത്തി. വിയ്യൂർ പള്ളിക്ക് എതിർവശം ഇന്റസ് അവന്യൂ അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റിൽ അഫ്‌സലിന്റെ മകൻ അമന്റെ തലയാണ് കമ്പിക്കിടയിൽ കുടുങ്ങിയത്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പരിഭ്രാന്തരായ വീട്ടുകാരും അയൽവാസികളും ചേർന്ന് തല പുറത്തേക്ക് എടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണൻ, സിനീയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജോജി വർഗീസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പ്രജീഷ്, സഞ്ജിത്, സതീഷ്, നവനീതകണ്ണൻ ഫയർ ആൻഡ് റെസ്‌ക്യൂ ഡ്രൈവർ പ്രദീഷ് എന്നിവരുടെ നേതൃത്വത്തിൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനൽക്കമ്പി മുറിച്ച് പതിനഞ്ച് മിനിട്ട് കൊണ്ട് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കുട്ടിക്ക് പരിക്കൊന്നുമേറ്റില്ലെന്ന് ഫയർ ഫോഴ്‌സ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |