SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.04 AM IST

നീലച്ചിത്ര നിർമ്മാണം: രാജ് കുന്ദ്രയുടെ വീട്ടിൽ റെയ്ഡ്, അശ്ലീല വീഡിയോകൾ പിടിച്ചെടുത്തു

raj-kundra

മുംബയ്: നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ്കുന്ദ്രയുടെ വസതിയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 70 അശ്ലീല വീഡിയോകളും സെർവറുകളും പിടിച്ചെടുത്തു. രാജ്കുന്ദ്രയുടെ പി.എ ഉമേഷ്‌കാന്ത് വ്യത്യസ്ത നിർമാണക്കമ്പനികളുടെ സഹായത്തോടെ നിർമിച്ച വീഡിയോകളാണിതെല്ലാം.

വീഡിയോകൾ പൊലീസ് ഫോറൻസിക് അനാലിസിസിന് അയച്ചു. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്റിൻ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് കുന്ദ്ര നീലച്ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതെന്നാണ് വിവരം.

അതേസമയം, കേസിൽ അറസ്റ്റ് ഒഴിവാക്കാനായി കുന്ദ്ര, മുംബയ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കൈക്കൂലി നൽകിയെന്നും ആരോപണമുയർന്നിട്ടുണ്ട്.

കേസിൽ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലിക്കാര്യം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് മെയിൽ അയച്ചിരുന്നുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോട്ട്‌ഷോട്സ് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ സെർവറുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് ബദലായി മറ്റൊരു ഒ ടി ടി പ്ലാറ്റ്‌ഫോം തുടങ്ങാൻ രാജ്കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ആലോചിച്ചിരുന്നതായി വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമായെന്ന് പൊലീസ് പറയുന്നു.
മാഡ്ഐലന്റെിൽ ഫെബ്രുവരി 4ന് പൊലീസ് നടത്തിയ റെയ്ഡാണ് രാജ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിച്ചത്.

റെയ്ഡിൽ വിവസ്ത്രരായ രണ്ടു വ്യക്തികളും അഞ്ചോളം വരുന്ന സഹായികളും ചേർന്ന് വീഡിയോ ചിത്രീകരിക്കുന്നത് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീയെ പൊലീസ് അവിടെനിന്ന് രക്ഷിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം അടുത്തഘട്ടത്തിലെത്തിയപ്പോൾ രാജ്കുന്ദ്രയുടെ പങ്ക് വ്യക്തമായെന്നും തുടർന്ന് കഴിഞ്ഞ 19 ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJ KUNDRA CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.