കുറവിലങ്ങാട്: വെളിയന്നൂർ നെല്ലിക്കാക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഓഫീസിൽ സൂക്ഷിച്ചിരുന്ന മാല, ക്ഷേത്രത്തിൽ വഴിപാടിനായി ഉപയോഗിക്കുന്ന സ്വർണ താലി,വഴിപാട് പണമായി ലഭിച്ച 35150 രൂപ എന്നിവ നഷ്ട്പ്പെട്ടു. ഓഫീസിനുള്ളിലെ
അലമാരയും ഉള്ളിലെ ലോക്കറും തകർത്ത നിലയിലാണ്. ഇന്നലെ പുലർച്ചെ ആറോടെയാണ് മോഷ്ണവിവരം പുറത്തറിയുന്നത്. ഓഫീസിൽ
സൂക്ഷിച്ചിരുന്ന ക്ഷേത്രത്തിന്റെ രേഖകൾ മുറിക്കുള്ളിൽ വിതറിയ നിലയിലായിരുന്നു. ഓഫീസിന്റെ വാതിലുകൾ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. .
മേൽശാന്തി പുലർച്ചെ 4.45നെത്തി ശ്രീകോവിൽ തുറന്ന് പതിവ് പൂജകൾ നടത്തിയിരുന്നു. ശ്രീകാര്യം ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ
വിവരം അറിയുന്നത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് രാമപുരം പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും, സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |