മുംബയ് : അശ്ലീല വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് അറസ്റ്റ് ചെയ്ത രാജ് കുന്ദ്രയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് കൂടിയായ ഇയാൾ പെൺകുട്ടികളുടെ നൂറിലേറെ അശ്ലീല സിനിമകളാണ് നിർമ്മിച്ചത്. ഈ ഡേറ്റ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രം ടെറാബൈറ്റുകൾ ശേഷിയുള്ള ഉപകരണങ്ങൾ വാങ്ങിയിരുന്നു.
മുംബയിലെ അന്ധേരി വെസ്റ്റിലുള്ള രാജ് കുന്ദ്രയുടെ ഓഫീസിൽ നടത്തിയ റെയ്ഡിനിടെ അശ്ലീല സിനിമകളുടെ വലിയ ശേഖരമാണ് കണ്ടെടുത്തതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. പൊലീസ് അന്വേഷണം ഭയന്ന് ധാരാളം ഡാറ്റ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അത് വീണ്ടെടുക്കാൻ സമയമെടുക്കും, ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ ഫോറൻസിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വീഡിയോകൾ സൂക്ഷിച്ചിരുന്ന സെർവറും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
2019 ഓഗസ്റ്റ് മുതലാണ് രാജ് കുന്ദ്ര അശ്ലീല സിനിമാ നിർമ്മാണത്തിലേക്ക് കടന്നത്. കോടികളാണ് ഇതിലൂടെ ഇയാൾ സമ്പാദിച്ചത്. ഇതിനായി രാജ് നിർമ്മിച്ച ഹോട്ട്‌ഷോട്സ് എന്ന ആപ്പിൽ 20 ലക്ഷത്തോളം പേരാണ് പണമടച്ച് അംഗത്വം എടുത്തിരുന്നത്. ഇതിലൂടെ കോടികൾ ഇയാളുടെ കൈവശം എത്തിച്ചേരുകയായിരുന്നു.
അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള രാജ് കുന്ദ്ര ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താൻ ഒരിക്കലും അശ്ലീല സിനിമകൾ ചെയ്തിട്ടില്ലെന്ന് കുന്ദ്ര പൊലീസിനോട് പറയുന്നത്. കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയും മറ്റൊരു പ്രതി റയാൻ തോർപ്പും നിലവിൽ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയിലാണ്. കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും.
ഇന്ത്യൻ പീനൽ കോഡിലെ 420 (വഞ്ചന), 292, 293 (അശ്ലീലവും നീചവുമായ പരസ്യങ്ങളും പ്രദർശനങ്ങളും) മായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് രാജ് കുന്ദ്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |