മുംബയ്: ഓണത്തിന് മകനും മരുമകളും വരാൻ കാത്തിരുന്നപ്പോൾ എത്തിയ മരണവാർത്തയുടെ ഞെട്ടലിലാണ് തിരുവനന്തപുരം നാലാഞ്ചിറയിലെ ഒരു കുടുംബം. തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫിസ് ലെയിൻ മൈത്രിയിൽ അജയകുമാർ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.
രണ്ടു തവണ കൊവിഡ് ബാധിച്ച അജയകുമാറിന് കാഴ്‌ച മങ്ങുകയും ഭാര്യ സുജയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്‌തിരുന്നു. ഇതോടെ ഇവർ നിരാശരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. അജയകുമാർ സോൻഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് ജോലി ചെയ്‌തിരുന്നത്.
ഇരുവരുടേയും മൃതദേഹങ്ങള്‍ മുംബയില്‍നിന്ന് ഇന്ന് രാവിലെയോടെ തിരുവനന്തപുരത്ത് എത്തിച്ചു. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്തേക്ക് മൃതദേഹം കൊണ്ടുപോകും. അജയകുമാറിന്‍റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കായിരിക്കും കൊണ്ടുപോവുക.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |