കോട്ടയം: എതിർപ്പുകൾ വകവയ്ക്കാതെ തിരുവനന്തപുരം- കാസർകോഡ് അതിവേഗ റെയിൽപാത യാഥാർത്ഥ്യമാക്കാൻ ഇടതുസർക്കാർ മുന്നോട്ടു നീങ്ങുന്നതിനിടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള ആക്ഷൻ കൗൺസിലുകളെ പിന്തുണച്ച് സമരവുമായി വീണ്ടും യു.ഡി.എഫ് കളത്തിലിറങ്ങുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥലമെടുപ്പ് പ്രശ്നം വോട്ടാക്കാനുള്ള ശ്രമം യു.ഡി.എഫ് നടത്തിയിരുന്നു.
ആകാശ സർവ്വേ ഉൾപ്പെടെയുള്ള ജോലികളായ സ്ഥിതിയ്ക്ക് ഡി.പി.ആറും ലൊക്കേഷൻ സർവേയും വേഗത്തിൽ പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കാനാണ് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ നീക്കം.
ജനങ്ങൾക്കിടയിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നിട്ടുണ്ട്. ഇതു കണക്കിലെടുത്ത് ജനങ്ങളിൽനിന്ന് പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
ആരോപണങ്ങൾ
അനാവശ്യവും പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതും
സംസ്ഥാനത്തെ വമ്പിച്ച കടക്കെണിയിലേക്ക് എത്തിക്കും.
ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിച്ചശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകാവൂ എന്നതാണ് യു ഡി എഫ് സബ് കമ്മിറ്റിയുടെ വിലയിരുത്തൽ. ആഗസ്റ്റ് 6ന് രാവിലെ 11ന് കോട്ടയം പ്രസ്ക്ലബ്ബിൽ സബ് കമ്മിറ്റി യോഗം ചേരും. നിർദ്ദേശങ്ങളും പരാതികളും സബ് കമ്മറ്റിക്കുമുന്നിൽ സമർപ്പിക്കണം.
- സജി മഞ്ഞക്കടമ്പിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |