നീലച്ചിത്ര റാക്കറ്റിൽ കുടുങ്ങി ബോളിവുഡ് നായിക ശില്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ
രാജ് കുന്ദ്ര . ശിൽപ്പാ ഷെട്ടിയേയും ചോദ്യം ചെയ്തേക്കും
മുന്തിയ ബംഗ്ളാവ്, സുന്ദരികളായ പെൺകൊടികൾ.കാമറമാൻമാരുടെ സംഘവും.മുംബൈയിൽ നടന്ന നീലച്ചിത്ര നിർമ്മാണത്തിലൂടെ കോടികൾ കൊയ്ത അന്താരാഷ്ട്ര റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ആരാധകരേറെയുള്ള ബോളിവുഡ് താരം ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയാണെന്ന് അറിഞ്ഞപ്പോൾ ചലച്ചിത്രലോകം ഞെട്ടിത്തരിച്ചുപോയി.സിനിമയിലും വെബ് സീരീസിലുമൊക്കെ അഭിനയിപ്പിക്കാമെന്ന മോഹനവാഗ്ദാനം നൽകി സുന്ദരികളായ യുവതികളെ വലയിൽ വീഴ്ത്തിയാണ് സംഘം നീലച്ചിത്രനിർമ്മാണം നടത്തിവന്നത്.കാമറയ്ക്കു മുന്നിൽ ഒരു മറയുമില്ലാതെ ഉടുതുണിയുരിഞ്ഞ് പൂർണനഗ്നരായി കാമകേളികളിൽ ഏർപ്പെടാൻ ഇവരെ നിർബന്ധിക്കുകയായിരുന്നു.എതിർത്തവരെ ഭീഷണികൊണ്ട് നേരിട്ടു.
നീലച്ചിത്രത്തിലേക്ക് അഭിനയിക്കാൻ പെൺകുട്ടികളെ കണ്ടെത്തുന്നതിനായി അഭിനയ മോഹമുള്ള കുട്ടികളെ ഓഡിഷനുകളിലേക്ക് ക്ഷണിക്കുകയും പരസ്യ ചിത്രം , വെബ് സീരീസ് ഷൂട്ട് , ഷോർട് ഫിലിം ഷൂട്ട് എന്നെല്ലാം പറഞ്ഞു കബളിപ്പിക്കുകയുമാണ് ചെയ്തത്. പല പെൺകുട്ടികളും തങ്ങളുടെ നിസ്സഹായാവസ്ഥ കൊണ്ട് നിന്ന് കൊടുത്തു. എതിർക്കുന്ന പെൺകുട്ടികളെ ഭീഷണി പ്പെടുത്തിയാണ് നീലച്ചിത്ര വിഡിയോകൾ പകർത്തിയിരുന്നത്. മുംബൈയിലെ മാഡ് ഐലൻഡിൽ വെച്ചാണ് നീലച്ചിത്രങ്ങളുടെ ചിത്രീകരണം നടന്നിരുന്നത്. ലോക്ക് ഡൗണിലും പല സിനിമാ, വെബ് സീരിസുകളുടെ ചിത്രീകരണ ഹബായി മാറിയ ഇടങ്ങളിൽ ഒന്നാണ് മുംബൈയിലെ മാഡ് ഐലൻഡ്. അഞ്ചോ ആറോ പേർ അടങ്ങുന്ന ടീമുകളായി എത്തിയായിരുന്നു ചിത്രീകരണമെന്നാണ് പോലീസ് പറയുന്നത്. ഇവിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ വി ട്രാൻസ്ഫറിൽ കൂടി ലണ്ടനിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. അവിടെ നിന്നായിരുന്നു ചിത്രങ്ങൾ ഒ.ടി.ടി. പ്ലാറ്റ് ഫോമിലേക്ക് അപ്ലോഡ് ചെയ്തിരുന്നത്. രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിനു പിന്നാലെ അദ്ദേഹത്തിന്റെ 7.31 കോടി രൂപയുടെ അക്കൗണ്ട് മുംബൈ പോലീസ് മരവിപ്പിച്ചു. ശില്പ ഷെട്ടിയേയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കി.
ഐ.പിഎൽ വാതുവെപ്പ് കേസിലെ വിവാദ പുരുഷനും വ്യവസായിയുമായ കുന്ദ്രയെ മാസങ്ങൾനീണ്ട അന്വേഷണത്തിനുശേഷമാണ്അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ബോളിവുഡിന്റെ പല തലതൊട്ടന്മാർ കുടുങ്ങുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. നീലച്ചിത്ര നിർമ്മാണത്തിലൂടെ രാജ് കുന്ദ്ര കോടികൾ സമ്പാദിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാജ് കുന്ദ്രയുടെ വീട് റെയ്ഡിൽ 70 അശ്ളീല വിഡിയോകളും സെർവറും പോലീസ് കണ്ടെടുത്തു.
ലോക്ക്ഡൗണും കൊവിഡുമാണ് തങ്ങൾക്ക് കൊയ്യാൻ കഴിയുന്ന സമയമെന്ന് രാജ് കുന്ദ്രയ്ക്കും സംഘത്തിനും അറിയാമായിരുന്നു. ബിഗ് സ്ക്രീനുകൾ അടച്ചിട്ടപ്പോൾ യൂട്യുബിലും ഇൻസ്റ്റാഗ്രാം റീൽസുകളും ഒടി ടി പ്ലാറ്റുഫോമുകൾ പോലെയുള്ള ഡിജിറ്റൽ മേഖല കുത്തനെ വളർന്നത്താണ് നീലച്ചിത്രങ്ങളും വിഡിയോകളും നിറഞ്ഞ ഹോട്ഷോട്സ് എന്ന അപ്ലിക്കേഷൻ തുടങ്ങാൻ രാജ് കുന്ദ്രയേയും സംഘവുംത്തെയും പ്രേരിപ്പിച്ചത്. വെറും 200 മുതൽ 400 രൂപവരെ മാത്രം സബ്സ്ക്രിപ്ഷൻ ഫീയായി വച്ചുകൊണ്ട് 4 ലക്ഷത്തിനു മുകളിൽ വരിക്കാരെ ഉണ്ടാക്കിയെടുക്കാൻ ഹോട്ഷോട്സിന് എളുപ്പമായിരുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴി എത്തുന്ന പരസ്യങ്ങളിലൂടെ ആർക്ക് വേണമെങ്കിലും ഈ ആപ്പിൽ അംഗത്വം നേടാം. പ്ലേസ്റ്റോർ വഴിയും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം. ഇതുവഴി 8 ലക്ഷത്തിനു മുകളിൽ ഒരു ദിവസം വരുമാനം രാജ് കുന്ദ്രയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ വളർച്ചയിൽ ആപ്ലിക്കേഷനെതിരെ അന്വേഷണമെത്തുമെന്നുറപ്പായപ്പോൾ ഉടമസ്ഥാവകാശം ലണ്ടനിലുള്ള തന്റെ സഹോദരി ഭർത്താവ് പ്രതീപ് ബക്ഷിയുടെ കെന്റീൻ എന്ന സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |