തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് പി.ആർ. ശിവശങ്കർ. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏതാണ്ട് 63 ദിവസം കഴിഞ്ഞപ്പോഴേക്കും കമ്മ്യൂണിസം നടപ്പാക്കിത്തുടങ്ങി. ഇതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂർ സഹകരണ ബാങ്കുവഴി നടപ്പിലാക്കുന്നു. കേരളാ ബാങ്കിന്റെ ചെയർമാനായി സഖാവ് തില്ലങ്കേരിയെ കൂടി നിയമിച്ച് കള്ളക്കടത്തും, പൊട്ടിക്കലും നിയമപരമാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് അറിയുന്നു. ഇതിന്റെ ഭാഗമായി കള്ളക്കടത്തും, പൊട്ടിക്കലും ഫെഡറൽ വ്യവസ്ഥയിൽ സ്റ്റേറ്റ് സബ്ജക്ട് ആയി പ്രഖ്യാപിക്കണമെന്നും സംസ്ഥാന നിയമസഭാ ഏകകണ്ഠമായി ഇത് ആവശ്യപ്പെടുമെന്ന് വാർത്തയുണ്ടെന്നും ശിവശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |