പാരിസ്: കൊവിഡ് നാലാം തരംഗത്തിൽ വലയുന്ന ഫ്രാൻസിൽ ഈ വർഷം പുതിയൊരു കൊവിഡ് വകഭേദത്തിന് സാദ്ധ്യതയേറെയാണെന്ന് മുന്നറിയിപ്പ് നല്കി ഫ്രഞ്ച് ഗവൺമെന്റ് സയന്റിഫിക് കൗൺസിൽ തലവനായ ജീൻ ഫ്രാൻകോയിസ് ഡെൽഫ്രെയസി. ഈ ശീതകാലത്ത് പുതിയൊരു വകഭേദം കൂടിയുണ്ടായേക്കാമെന്നും എന്നാൽ വരാനിരിക്കുന്ന വകഭേദം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് നിലവിൽ പ്രവചിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേദം കൂടുതൽ അപകടകാരിയാകുമോ എന്നതിൽ കൂടുതൽ പഠനങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ഏതാനും വർഷങ്ങളിൽ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ ,അല്ലാത്ത രാജ്യങ്ങൾ എന്നിങ്ങനെയാകുമെന്നും ലോകരാജ്യങ്ങളെ വേർതിരിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് നാലാം തരംഗത്തിലേക്ക് കടന്ന ഫ്രാൻസ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹെൽത്ത് പാസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് മാത്രമേ പൊതുയിടങ്ങളിൽ പ്രവേശനം അനുവദിക്കൂ. നിലവിൽ സാമൂഹിക പ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും വാക്സിൻ നിർബന്ധമാക്കിയുള്ള നിയമത്തിന്റെ കരട് രാജ്യത്ത് പാസ്സാക്കിയിട്ടുണ്ട്. കൊവിഡ് ഡെൽറ്റ വകഭേദം രാജ്യത്ത് അതി വേഗത്തിൽ പടർന്ന് പിടിക്കുമ്പോൾ പുതിയൊരു വകഭേദം കൂടി കണ്ടെത്തുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.ഫ്രാൻസിൽ ഇതുവരെ 59,33,510 കൊവിഡ് കേസുകളും 1,11,565 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |