തിരുവനന്തപുരം: സംസ്ഥാനത്ത് പകുതിപ്പേരിൽ കൊവിഡിനെ ചെറുക്കാനുള്ള ആന്റിബോഡിയുണ്ടെന്നും വാക്സിനേഷൻ കൂട്ടിയാൽ ഇത് 70 ശതമാനത്തിലെത്തിക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ഐ.സി.എം.ആർ. ജൂലായ് മാസത്തിൽ നടത്തിയ സിറോ പ്രിവലൻസ് പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 42.7 ശതമാനമാണ് സംസ്ഥാനത്തെ സിറോ പോസിറ്റിവിറ്റി. ദേശീയ തലത്തിൽ ഇത് 67.6 ശതമാനമാണ്. രോഗം വന്നുപോയവർക്കോ, വാക്സിനേഷൻ എടുത്തവർക്കോ ആണ് ശരീരത്തിൽ ആന്റിബോഡി ഉണ്ടാകുക. രോഗവ്യാപനം ശക്തമായി ചെറുക്കാനായി എന്നതിന്റെ സൂചനയാണിത്.
അഞ്ചിൽ ഒരാളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.ഒരു ഘട്ടത്തിലും ചികിത്സാ സൗകര്യങ്ങൾക്കുപരിയായി രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടില്ല. മരണനിരക്കും കുറവാണ്.18 വയസ്സിന് മുകളിലുള്ള 50% ശതമാനത്തിന് ഒരു ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |