കോഴിക്കോട് : അടിയന്തരമല്ലാത്ത വികസന പ്രവർത്തനങ്ങൾ നീട്ടിവെച്ച് സമ്പൂർണ വാക്സിനേഷനിലൂടെ സ്ഥാപനങ്ങൾ എല്ലാദിവസവും തുറക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന് സ്മോൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അനിശ്ചിതമായ അടച്ചിടൽ കൊണ്ട് തീരുന്നതല്ല കൊവിഡ് പ്രതിസന്ധി.
സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്തതിനാൽ തൊഴിൽ രഹിതരായ എല്ലാവർക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര സാമ്പത്തികസഹായം നൽകണം. കടങ്ങൾക്ക് ജപ്തി ചെയ്യാനുള്ള കർശന നടപടികൾ ഒഴിവാ ക്കണം.തമിഴ്നാട് മാതൃകയിൽ അടിയന്തര സാമ്പത്തിക സഹായം റേഷൻ കടകൾ വഴിയോ, ബാങ്ക് വഴിയോ വിതരണം ചെയ്യണം. രണ്ടുവർഷത്തെ കെട്ടിട നികുതിയും, വൈദ്യുതി ഫിക്സഡ് ചാർജും മറ്റു ലൈസൻസ് ഫീസുകളും ഒഴിവാക്കണം. ഓണ സമയത്ത് കടകൾ തുറക്കാനുള്ള അനുമതി പരിമിതപ്പെടുത്തുമ്പോൾ കൊവിഡ് വ്യാപനം പതിന്മടങ്ങായി വർദ്ധിക്കുകയാണ് ചെയ്യുകയെന്ന് യോഗം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |