കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഒരുക്കിയ വേദസപ്താഹത്തിന് ഭക്തിയുടെ നിറവിൽ
അഷ്ടാവധാനസേവയോടെ പരിസമാപ്തിയായി.
ഭഗവാൻ വേദനാരായണനായി എട്ട് തരത്തിലുള്ള സേവകൾ സമർപ്പിക്കുന്ന ചടങ്ങാണ് അഷ്ടാവധാന സേവ. വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്‌തോത്രം, ഗീതം, നൃത്തം, വാദ്യം എന്നിവയാണ് എട്ടു സേവകൾ. എം.ആർ വേദലക്ഷ്മി ഗീതവും ശിവാനി സുരേഷ് നൃത്തവും പന്തീരങ്കാവ് ധ്വനിതരംഗം കലാവേദി വാദ്യവും അവതരിപ്പിച്ചു.
ഋഗ്വേദ മുറജപവും യജുർവേദീയ മുറഹോമവും സമാപിച്ചതിന് ശേഷമായിരുന്നു അഷ്ടാവധാന സേവ. രാഘവേന്ദ്ര ഭട്ടും സുബ്രഹ്മണ്യ ശ്രൗതിയുമാണ് മുറഹോമത്തിന് കാർമ്മികത്വം വഹിച്ചത്. കാശ്യപാശ്രമത്തിലെ വേദപാഠികളായ കേതൻ മഹാജൻ, കൃഷ്ണചന്ദ്ര ആര്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മുറജപം.
സമാപനച്ചടങ്ങിൽ ആചാര്യശ്രീ രാജേഷും പത്‌നി മീര രാജേഷും പങ്കെടുത്തു. വേദസപ്താഹത്തിൽ മുറജപം, മുറഹോമം എന്നിവയോടൊപ്പം രുദ്ര യജ്ഞവും ജ്ഞാന യജ്ഞവും ഉൾപ്പെട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി സൂം കോൺഫറൻസ് വഴിയായിരുന്നു വേദസപ്താഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |