കൊട്ടിയം: ന്യായമായ ആവശ്യങ്ങൾക്ക് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പാർട്ടി ഗുണ്ടകളുടെ ഭാഷയിൽ പൊലീസ് പെരുമാറിയാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
പരീക്ഷാ നടത്തിപ്പിനെ ചൊല്ലി കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ സമരം ചെയ്ത കെ.എസ്.യു പ്രവർത്തകരും പൊലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ജെ.എൻ.യുവിലെ വിദ്യാർത്ഥി സമരങ്ങൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സംഘപരിവാർ മാർഗമാണ് പിണറായി സർക്കാരും സ്വീകരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ആർ.എസ്. അബിൻ, സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, ജില്ലാ സെക്രട്ടറി പി.കെ. അനിൽകുമാർ, ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് പിണക്കൽ ഫൈസ്, ആർ. ശശിധരൻപിള്ള, അയത്തിൽ ശ്രീകുമാർ, അയത്തിൽ ഫൈസൽ, അനീസ് കുറ്റിച്ചിറ, ജയരാജ് പള്ളിവിള, റാഫി കുന്നുംപുറം, അഫ്സൽ കട്ടവിള, തങ്ങൾകുഞ്ഞ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |