തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജോയിക്ക് തേക്കടിയ്ക്ക് സമീപം മുരിക്കടിയിൽ റിസോർട്ട്. മൂന്നരക്കോടി രൂപ മുടക്കി ആദ്യഘട്ട നിർമാണം പൂർത്തിയാക്കി. പതിനെട്ട് കോടിയുടെ നിർമാണമായിരുന്നു ലക്ഷ്യം.
തട്ടിപ്പ് വാർത്തകൾ പുറത്തുവന്നതോടെ റിസോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. 2012 ലാണ് ബിജോയ് മുരിക്കടിയിൽ സ്ഥലം വാങ്ങിയത്. 2014ൽ കുമളി പഞ്ചായത്തിൽ നിന്ന് കെട്ടിട നിർമാണത്തിനുള്ള അനുമതി ലഭിച്ചു. 2017ൽ മറ്റൊരു കെട്ടിടം കൂടി നിർമിക്കാനുള്ള പെർമിറ്റ് വാങ്ങി.
പ്രതികളുടെ സാമ്പത്തിക വളർച്ച വളരെ പെട്ടെന്നായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് റിയൽ എസ്റ്റേറ്റിലും, ഹോട്ടൽ നിർമാണത്തിലും പണം മുടക്കി.കേസിലെ മൂന്ന് പ്രതികൾ സി പി എം അംഗങ്ങളാണ്. ഇവർക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |