കോട്ടയം: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം നഗരത്തിൽ മൂന്നിടങ്ങിളിൽ തുടങ്ങാനിരുന്ന ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം പ്രതിസന്ധിയിലായി. ആദ്യഘട്ടത്തിൽ കെ.എസ്.ഇ.ബി കോട്ടയം സർക്കിളിലെ മൂന്ന് സ്ഥലത്താണ് പദ്ധതി നടപ്പാക്കാൻ കരാറായത്. ഒരു മേജർ സ്റ്റേഷനും രണ്ട് മൈനർ സ്റ്റേഷനുകളും ജൂണിനുള്ളിൽ പ്രവർത്തനം തുടങ്ങാനായിരുന്നു തീരുമാനം. ഈസ്റ്റ് സെക്ഷന്റെ കീഴിൽ ശാസ്ത്രി റോഡിനരികിലെ സ്ഥലത്ത് മേജർ ചാർജിംഗ് സ്റ്റേഷൻ, പള്ളം, ഗാന്ധി നഗർ എന്നിവിടങ്ങളിൽ മൈനർ സ്റ്റേഷനും നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും അസംസ്കൃത വസ്തുക്കളുടെ അഭാവവും മന്ത്രിയുടേയും കെ.എസ്.ഇ.ബി ചെയർമാന്റെയും സ്ഥാനമാറ്റവുമെല്ലാം നടപടികൾ ഇഴയാൻ കാരണമായി.
ചാർജിംഗ് സ്റ്റേഷനുകളിലെ മെച്ചം
സാധാരണ വീടുകളിൽനിന്ന് മറ്റും വാഹനങ്ങൾ പൂർണമായി ചാർജ് ചെയ്യാൻ 6-8 മണിക്കൂർ എടുക്കുമെങ്കിൽ അനെർട്ടിന്റെ ചാർജിംഗ് സ്റ്റേഷനുകളിൽനിന്ന് 1-1.30 മണിക്കൂർ മതി. വിവിധയിടങ്ങളിൽ ഇത്തരം സ്റ്റേഷനുകൾ വന്നാൽ ചാർജ് തീരുമോയെന്ന പേടി കൂടാതെ യാത്ര ചെയ്യാനാവും. ഇന്ധനവില ഉയരുമ്പോൾ ഇലക്ട്രിക് വാഹനങ്ങളോട് ആളുകൾ മമത കാട്ടാത്തതിന്റെ പ്രശ്നവും ചാർജിംഗ് സ്റ്റേഷനുകളില്ലാത്തതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |