SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.41 PM IST

വിഷ്‌ണു ശാപം

ithi

ദേവന്മാരിലും ദേവിമാരിലും പൊതുവേ വളരെ ക്ഷമയുള്ളവരാണ് വിഷ്‌ണുവും ലക്ഷ്‌മിയും. ത്രിമൂർത്തികൾ ഒഴികെയുള്ള ദേവകളിൽ പലരും ഇഷ്‌ടം പോലെ പലരെയും ശപിക്കുകയും പലരുടെ ശാപം തിരിച്ച് ഏറ്റിട്ടുള്ളവരും ആണ്. എന്നാൽ വിഷ്‌ണുവും ലക്ഷ്‌മിയും സാധാരണ ഗതിയിൽ ആരേയും ശപിക്കാറില്ല. ആദിയിൽ ലക്ഷ്‌മിയും സരസ്വതിയും ഗംഗയും വിഷ്‌ണുവിന്റെ ഭാര്യമാരായി കഴിയുന്നകാലത്ത് ഒരിക്കൽ നാരിമാർക്കിടയിൽ ഒരു നിസാര പ്രശ്‌നത്തിന്റെ പേരിൽ കലഹം പൊട്ടിപ്പുറപ്പെടുകയും സരസ്വതി ലക്ഷ്‌മിയെ നോക്കി ' നീ ഒരു ചെടിയായി തീരട്ടെ" എന്നും സരസ്വതിയും ഗംഗയും പരസ്‌പരം ഇരുവരും'നദിയായി തീരട്ടെ ' എന്നും ശപിച്ചു. ശാപഫലമായി ലക്ഷ്‌മിയുടെ അംശത്തിൽ നിന്നും ഭൂമിയിൽ തുളസിച്ചെടി വളരാൻ തുടങ്ങി. സരസ്വതിയും ഗംഗയും ഓരോ നദികളായും ഒഴുകാൻ തുടങ്ങി. എന്നാൽ ഈ കലഹത്തിൽ ലക്ഷ്‌മി ആരേയും ശപിച്ചില്ല. ലക്ഷ്‌മിയെ ആശ്വസിപ്പിക്കാനായി വിഷ്‌ണു പറഞ്ഞു.

'' ദേവി ഇനി മുതൽ എനിക്കേറ്റവും ഇഷ്‌ടപ്പെട്ടതും പ്രധാനവുമായ പൂജാപുഷ്‌പം തുളിസിയിലയും തുളസിമാലയും ആയിരിക്കും." ഇത് ഇപ്പോഴും തുടർന്നുവരുന്നു. എന്നാൽ വിധിയുടെ വിളയാട്ടം കൊണ്ടാകാം ഒരിക്കൽ വിഷ്‌ണു ലക്ഷ്‌മിദേവിയേയും മറ്റൊരിക്കൽ ലക്ഷ്‌മിദേവി മഹാവിഷ്‌ണുവിനെയും ശപിക്കാനിടയായി. ഈ ശാപങ്ങളുടെ കാരണങ്ങളും ശാപഫലങ്ങളുമാണ് ഈ കഥയിലെ പ്രതിപാദ്യം.

സൂര്യദേവന് സംജ്ഞാദേവിയിലുണ്ടായ ഒരു പുത്രനാണ് രേവന്തൻ. സുന്ദരനായ രേവന്തൻ ദേവേന്ദ്രനോട് വളരെ അടുപ്പമുള്ള ഒരു ദേവനായിരുന്നു. അതിനാൽ ദേവേന്ദ്രന്റെ ഐരാവതം എന്ന ആനയും ഉച്ചൈശ്രവസ് എന്ന കുതിരയും ഇഷ്‌ടാനുസരണം സ്വതന്ത്രമായി ഉപയോഗിക്കാൻ രേവന്തിന് അനുവാദമുണ്ടായിരുന്നു. ഈ രണ്ടു മൃഗങ്ങൾക്കും തൂവെള്ള നിറവും അഴകേറിയതും വേഗത്തിൽ സഞ്ചരിക്കുന്നവയും തുടങ്ങി അനേകം വിശിഷ്‌‌ട ഗുണങ്ങളും ഉള്ളവയാണ്. പണ്ട് പാലാഴി കടഞ്ഞപ്പോൾ പൊന്തിവന്നത് ദേവേന്ദ്രൻ കൈക്കലാക്കിയതാണ് ഇവ.

ഒരുദിവസം രേവന്തൻ ഉച്ചൈശ്രവസിന്റെ പുറത്തുകയറി വൈകുണ്ഠത്തിലെത്തി. അഴകുള്ള കുതിരയേയും സുന്ദരനായ രേവന്തനേയും കണ്ട ലക്ഷ്മിയുടെ കണ്ണുകൾ ഇവയിൽ ഉടക്കി. വിഷ്‌ണുവിന്റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കുതിരയുടെ അഴകിലും രേവന്തന്റെ സൗന്ദര്യത്തിലും മുഴുകി ലക്ഷ്‌മി ഒരേ ഇരിപ്പായി. വിഷ്‌ണു കുറേ നേരം ലക്‌ഷ്മിയുടെ ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ടിരുന്നു. ലക്ഷ്‌മിയുടെ കണ്ണിന്റെ തിളക്കവും ചലനവും ശ്രദ്ധിച്ച് വിഷ്‌ണുവിന് ലക്ഷ്‌മിയുടെ മനസ് എവിടെയായിരിക്കുമെന്ന് മനസിലാക്കാൻ പ്രയാസമുണ്ടായില്ല. ക്ഷമ നശിച്ച വിഷ്‌ണു ലക്ഷ്‌മിയെ നോക്കി ഇങ്ങനെ ശപിച്ചു. '' ദേവി ഞാൻ കുറേ നേരമായി ദേവിയെ ശ്രദ്ധിക്കുന്നു. ദേവിയുടെ കണ്ണിന്റെ ചലനം ദേവിയുടെ മനസ് എവിടെ രമിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. അതിനാൽ ഇന്നുമുതൽ ദേവിക്ക് 'ചല" എന്നും ' രമ" എന്നും കൂടി പേരുകൾ ഉണ്ടാകും. കുതിരയുടെ രൂപം ദേവിയെ വളരെയേറെ ആകർഷിക്കുന്നതിനാൽ ദേവി കുറേനാൾ ഒരു കുതിരയായി വനത്തിൽ കഴിയാൻ ഇടവരട്ടെ."

ശാപം കേട്ട് ലക്ഷ്‌മി വളരെ വിഷമിച്ചു. വിഷ്‌ണുവിന്റെ കാൽക്കൽ വീണ് ശാപമോക്ഷം ഇരന്നു.'' കുതിരയായി കഴിയുമ്പോൾ എന്നെപ്പോലുള്ള ഒരു ശിശുവിനെ പ്രസവിച്ചാൽ ശാപമോക്ഷം നേടി വൈകുണ്ഠത്തിൽ എത്തിച്ചേരാം." വിഷ്‌ണു വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, WEEKLY, RITUALS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.