കോഴിക്കോട്: കൂരാച്ചുണ്ടിലെ കാളങ്ങാലിയിൽ കോഴികൾ കൂട്ടമായി ചത്തത് കോഴിപ്പനി മൂലമല്ലെന്ന് റിപ്പോർട്ട്. ഭോപ്പാലിലെ മൃഗ രോഗ പരിശോധനാ ലാബിൽ നിന്ന് സംസ്ഥാന മൃഗ സംരക്ഷണ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.എസ്.എം ബാബുവിന് ലഭിച്ച റിപ്പോർട്ടിലാണ് സ്ഥിരീകരണം.
നേരെത്തെ തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും ലാബുകളിൽ നടത്തിയ പരിശോധനയിൽ ചത്ത കോഴികൾക്ക് പക്ഷിപ്പനിയാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹയർ സെക്യുരിറ്റി ആനിമൽ ഡിസീസിലേക്ക് സാമ്പിൾ പരിശോധനയ്ക്കായി അയച്ചത്. കോഴികൾ കൂട്ടത്തോടെ ചത്തതിന്റെ കാരണം കണ്ടെത്താൻ കഴിയാത്തതിനാൽ മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് മൃഗ സംരക്ഷണ ഡയറക്ടർ ഇൻ ചാർജ്ജ് അറിയിച്ചു. പത്ത് കിലോമീറ്റർ ചുറ്റളവിൽ മുഴുവൻ കോഴി ഫാമുകളും അടച്ചിടാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. കാളങ്ങാലിയിലെ സ്വകാര്യ ഫാമിൽ നിന്ന് മുന്നൂറോളം കോഴികളാണ് ഈ മാസം 20 ന് കൂട്ടത്തോടെ ചത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |