ബംഗളൂരൂ: കർണാടക ചിത്രദുർഗാ ജില്ലയിൽ ഇസാമുദ്ര ഗ്രാമത്തിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ ചോളപ്പാടത്താണ് പതിമ്മൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇളയ കുട്ടിയുമായി മാതാപിതാക്കൾ ആശുപത്രിയിൽ പോയതിനാൽ 13 വയസുകാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി കുട്ടി സമീപത്തെ ചോളപ്പാടത്തേക്ക് പോവുകയായിരുന്നു. പിന്നീട് മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയിട്ടും പെൺകുട്ടിയെ കണ്ടില്ല. അയൽക്കാരോട് അന്വേഷിപ്പോഴാണ് കുട്ടി പാടത്തേക്ക് പോയെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിൽ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. മുഖത്തും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരമടക്കം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |