മുംബയ്: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് പങ്കില്ലെന്ന് നടി ശിൽപ്പാഷെട്ടി. ഭർത്താവ് രാജ്കുന്ദ്ര അശ്ളീല ചിത്രങ്ങളല്ല, മറിച്ച് ലൈംഗികത ഉണർത്തുന്ന കാമകലാദൃശ്യങ്ങളാണ് നിർമ്മിച്ചതെന്നും അദ്ദേഹം നിരപരാധിയെന്നും നടി മുംബയ് ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി. ആറുമണിക്കൂറിലേറെ ശിൽപ്പയെ പൊലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം.
രാജ് കുന്ദ്രയുടെ 'ഹോട്ട്‌ഷോട്ട്സ്' ആപ്പിലോ നീലച്ചിത്ര നിർമാണത്തിലോ താൻ ഇടപെട്ടിട്ടില്ലെന്നാണ് ശിൽപ ഷെട്ടി പൊലീസിന് മൊഴി നൽകിയത്. ഹോട്ട്‌ഷോട്ട്സ് ആപ്പിലെ യഥാർത്ഥ ഉള്ളടക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇതിൽനിന്ന് ആദായമൊന്നും ലഭിച്ചിട്ടില്ല. മറ്റ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെയും വെബ് സീരിസുകളിലെയും ഉള്ളടക്കങ്ങൾ കൂടുതൽ അശ്ലീലസ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കിയ ശിൽപ്പ രാജ് കുന്ദ്രയെ ന്യായീകരിച്ചതായാണ് വിവരം. കുന്ദ്ര നേരത്തെ പൊലീസിനോട് പറഞ്ഞതു തന്നെയാണ് ശിൽപ്പയും ആവർത്തിച്ചത്. കുന്ദ്രയുടേത് നീലച്ചിത്ര നിർമാണമല്ലെന്നും വീഡിയോയിൽ പ്രത്യേക്ഷമായി അശ്ലീല ദൃശ്യങ്ങൾ കാണിക്കുന്നില്ലെന്നുമാണ് ശിൽപ്പയുടെ അവകാശവാദം. ഇവ തമ്മിലുള്ള വ്യത്യാസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിക്കുകയും ചെയ്തു.
അതിനിടെ, നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാജ്കുന്ദ്രയുടെ കസ്റ്റഡി കാലാവധി ജൂലായ് 27 വരെ നീട്ടിയിരുന്നു. നീലച്ചിത്ര നിർമാണത്തിൽ നിന്നുള്ള വരുമാനം കുന്ദ്ര ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.
ഇ.ഡി കേസെടുത്തേക്കും
രാജ് കുന്ദ്രയ്‌ക്കെതിരെ കള്ളപ്പണം വെള്ളുപ്പിക്കൽ നിരോധന നിയമപ്രകാരവും ഫോറിൻ എക്സചേഞ്ച് മാനേജമെന്റ് നിയമപ്രകാരവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തേക്കും. നീലച്ചിത്ര കേസിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണം നടത്താനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |