റിയാദ് : ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയവർക്ക് കൊവിഡ് ടെസ്റ്റോ ഐസൊലേഷനോ ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തേ തന്നെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി നൽകിയത്. അതിനാൽ ഇത്തരം നടപടിക്രമങ്ങളുടെ ആവശ്യമില്ല. അതേസമയം, രണ്ടാഴ്ചയ്ക്കകം എന്തെങ്കിലും കൊവിഡ് ലക്ഷണങ്ങൾ പ്രകടമായാൽ അങ്ങനെയുള്ളവർ പരിശോധിച്ച് കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അറിയിപ്പിലുണ്ട്. . 60,000ത്തോളം തീർത്ഥാടകർ ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത ഹജ്ജ് തീർഥാടനത്തിൽ ആർക്കും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി നേരത്തേ അറിയിച്ചിരുന്നു. അതേ സമയം ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി നിറുത്തി വച്ച ഉംറ തീർത്ഥാടനം ഉടൻ പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്കാണ് ഉംറക്ക് അനുമതി നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |