മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്ക് കുറിപ്പിലൂടെ 'പച്ചരി വിജയനെന്ന്' വിളിച്ച വിടി ബൽറാമിന് മറുപടിയുമായി ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. കേരളം പട്ടിണി കിടക്കാതിരിക്കാൻ അരിയും, ഭക്ഷ്യ പദാർത്ഥങ്ങളും നൽകിയതിലുള്ള പരിഹാസമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേർത്താൽ അദ്ദേഹത്തിന്റെ മഹത്വം ഉയർന്ന് തന്നെ നിൽക്കുമെന്നും ഷാജർ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സോളാർ ചാണ്ടി എന്ന ഇരട്ടപ്പേര് വന്നത്
സോളാർ കണ്ടു പിടിച്ചതിൻ്റെ മേൻമയിൽ അല്ല..
ഐസ്ക്രീം കുഞ്ഞാപ്പ എന്നത് ഐസ്ക്രീം കമ്പനി തുടങ്ങിയതിലുമല്ല..
ആരോ വെച്ച ഒരു ബോർഡിൻ്റെ പേരിൽ കോൺഗ്രസ്സിൻ്റെ പ്രമുഖ നേതാക്കൾ വരെ മുഖ്യമന്ത്രിയെ പച്ചരി എന്ന് ചേർത്ത് വിളിക്കുന്നതായി കണ്ടു.
കേരളം പട്ടിണി കിടക്കാതിരിക്കാൻ അരിയും, ഭക്ഷ്യ പദാർത്ഥങ്ങളും നൽകിയതിലുള്ള പരിഹാസം !
പ്രതിപക്ഷത്തെ 'പോരാളികളുടെയും' സോഷ്യൽ മീഡിയ 'ബുദ്ധിജീവികളുടെയും' നിലവാരം ഓർത്ത് സഹതാപം തോന്നുന്നു.
അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാൽ വി ടി ബലരാമൻമാർ ഇത്ര അധ:പതിക്കില്ലായിരുന്നു.
അതിനാൽ നിങ്ങൾ മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേർത്താൽ അദ്ദേഹത്തിൻ്റെ മഹത്വം വീണ്ടും ഉയർന്ന് തന്നെ നിൽക്കും.
സോളാറും, ഐസ്ക്രീമും പോലെയല്ല അരി എന്നത് ഓർത്താൽ ബലരാമാദികൾക്ക് നല്ലത്.
കേരള ജനത നൽകിയ ഒരു മറുപടി കൊണ്ടൊന്നും നന്നാകില്ലെന്ന് തെളിയിക്കുന്ന മരണത്തിൻ്റെ വ്യാപാരികൾക്ക് നല്ല നമസ്കാരം.
വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ ‘കേരളത്തിന്റെ ദൈവം’ ബോര്‍ഡ് പങ്കുവച്ചുകൊണ്ടായിരുന്നു ബൽറാം മുഖ്യമന്ത്രിയെ പരിഹസിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |