ന്യൂഡൽഹി:സ്വർണക്കടത്തുകേസിൽ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയിൽ കേരളം സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽചെയ്തു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്‍കിയ ഉത്തരവില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനം തടസ ഹർജി നൽകിയത്. സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ അപ്പീൽ ആദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടും. സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്
മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തുകേസിൽ മൊഴിനൽകാൻ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ഭീഷണിപ്പെടുത്തിയെന്ന പേരിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ രണ്ടുകേസുകളും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കിയെങ്കിലും ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചത്.
ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആർ റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതിനാൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസില്‍ ആദ്യം വാദം കേള്‍ക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേസ് ഡിവിഷൻ ബെഞ്ചിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റാൻ ഇഡിയും കേന്ദ്രസർക്കാരും ശ്രമിക്കുന്ന എന്ന ആശങ്കയും സംസ്ഥാന സർക്കാരിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |