തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് വൈകിട്ട് 3.30ന് വൈസ് ചാൻസിലർ ഡോ.എം കെ ജയരാജ് ഫ്ലാഗ് ഓഫ് ചെയ്യും. സിന്തറ്റിക് ട്രാക്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഇന്ന് മുതൽ 28 വരെയാണ് മത്സരങ്ങൾ നടത്തുക. ഹീറ്റ്സ് ഒഴിവാക്കി എല്ലാ ഇനങ്ങളുടേയും ഫൈനലുകൾ മാത്രമാണ് നടത്തുക. ഇതിലൂടെ മികച്ച പെർഫോമൻസ് നിലനിർത്തുന്ന അത്‌ലറ്റുകളെ കണ്ടെത്താനാവും. മുന്നൂറോളം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. എല്ലാ മത്സരാർത്ഥികളും ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിർബന്ധനയോടെയാണ് മത്സരങ്ങൾ നടത്തുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിലായി 5,000 മീറ്റർ, ഹാമർത്രോ, ഷോട്ട് പുട്, ട്രിപ്പിൾ ജമ്പ്, ഹൈജമ്പ് ഇനങ്ങളുടെ ഫൈനലുകൾ നടക്കും. കൂടാതെ ട്രാൻസ്‌ജെൻഡറുകൾക്കായുള്ള ഷോട്ട് പുട് ഇനത്തിലും ഫൈനൽ നടക്കും. ഇന്ത്യയിൽ ആദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തെ കൂടി ഉൾപെടുത്തികൊണ്ട് അത്‌ലറ്റിക്സ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |