ന്യൂഡൽഹി: രാജ്യത്ത് യു.എ. പി.എയുടെ ഉപയോഗം അപകടകരമാകും വിധത്തിലെന്ന് സുപ്രീംകോടതി മുൻ ജഡ്ജിമാർ. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം ഇനിയും നിലനിറുത്തണമോയെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വാക്കാലുള്ള നീരീക്ഷണത്തിൻറെ അടിസ്ഥാനത്തിൽ സി.ജെ.എ.ആർ.
സംഘടിപ്പിച്ച വെബിനാറിലാണ് സുപ്രീംകോടതി മുൻ ജഡ്ജിമാരായ അഫ്താബ് അലാം, മദൻ ബി.ലോക്കൂർ, ഗോപാല ഗൗഡ, ദീപക് ഗുപ്ത എന്നിവർ രാജ്യദ്രോഹകുറ്റം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയത്.
കോടതികൾ ഈ വിഷയത്തിൽ ഇടപെടണമെന്നും യു.എ. പി.എ ചുമത്തുന്നതിന് മാർഗരേഖ കൊണ്ടുവരണമെന്നും ജസ്റ്റിസ് ഗുപ്ത അഭിപ്രായപ്പെട്ടു.യു.എ.പി.എ ഈ വിധം രാജ്യത്ത് നിലനിൽക്കുന്നത് അപകടകരമാണ്.സെക്ഷൻ 124 എ ഭരണഘടനാവിരുദ്ധമാക്കേണ്ട കാലം കഴിഞ്ഞു. 1962ലെ കേദാർനാഥ് കേസിൽ രാജ്യദ്രോഹകുറ്റത്തിന് കൃത്യമായ നിർവചവനം നൽകിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.പി.എ. ചുമത്തി വർഷങ്ങളായി ജയിലുകളിൽ അടച്ചിരിക്കുന്ന ആക്ടിവിസ്റ്റുകൾ മാദ്ധ്യമപ്രവർത്തകർ. സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കുടുംബാംഗങ്ങൾ അനുവഭവിക്കുന്ന മാനസിക സംഘർഷം മനസിലാക്കാൻ സർക്കാരിനും ജനങ്ങൾക്കും കോടതികൾക്കും കഴിയണമെന്ന് ജസ്റ്റിസ് ലോക്കൂർ അഭിപ്രായപ്പെട്ടു. നിരപരാധികളായവരെ ഇത്തരത്തിൽ ജയിലിടക്കുന്നതിന് വഴി ശരിക്കുള്ള രാജ്യദ്രോഹികൾ രക്ഷപ്പെടുകയാണെന്ന് ജസ്റ്റിസ് അലാം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇതുവരെ എടുത്ത യു.എ.പി.എ.
കേസുകളിൽ ആകെ 42 ശതമാനം കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. 180 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടമുള്ളപ്പോഴാണിത്.ജയിലുകൾ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവരെകൊണ്ട് നിറയുകയാണ്. ഭീക കൊറോഗാവ് കേസിൽ യു.എ.പി.എ. ചുമത്തപ്പെട്ട് ജയിലിൽ മരിച്ച ഫാ. സ്റ്റാൻ സ്വാമിയുടെതടക്കമുള്ള വിഷയം ഏറെ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ഗൗഡ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |