ചാലക്കുടി: കോഴിത്തീറ്റയുടെ മറവിൽ നാഷണൽ പെർമിറ്റ് ലോറിയിലും കാറിലുമായി കടത്തുകയായിരുന്ന 210 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനടക്കം അഞ്ച് പേർ കൊരട്ടിയിൽ അറസ്റ്റിൽ. താണിക്കുടം തേമന വീട്ടിൽ രാജീവ് (46), ലാലൂർ ആലപ്പാട്ട് വീട്ടിൽ ജോസ് (40), മണ്ണുത്തി വലിയ വീട്ടിൽ സുബാഷ് (42), പഴയന്നൂർ വേണാട്ടുപറമ്പിൽ മനീഷ് (23), തമിഴ്നാട് തേനി സ്വദേശി സുരേഷ് (35) എന്നിവരാണ് പിടിയിലായത്.
ജില്ലാ റൂറൽ എസ്.പി. പൂങ്കഴിലിക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് ഡാൻസാഫ് സംഘവും കൊരട്ടി പൊലീസും ചേർന്ന് ഗവ. ഒഫ് ഇന്ത്യാ പ്രസ് കവാടത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ചില്ലറ വിൽപ്പനയിലൂടെ ഇത്രയും കഞ്ചാവിന് 4 കോടിയോളം രൂപ ലഭിക്കുമെന്നാണ് കണക്കു കൂട്ടൽ. ലോറിയിൽ നിന്ന് ആറ് ചാക്ക് കഞ്ചാവും ജോസ് ഓടിച്ചിരുന്ന മാരുതി കാറിന്റെ ഡിക്കിയിൽ നിന്നും ഒരു ചാക്കുമാണ് പിടിച്ചെടുത്തത്. വിശാഖ പട്ടണത്ത് നിന്നും തെക്കൻ ജില്ലകളിലേക്കായാണ് ഇവ കടത്തിയത്.
ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. സി. ഷാജ് തോമസ്, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജുമോൻ, കൊരട്ടി സി.ഐ ബി.കെ. അരുൺ, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് എം.പി. മുഹമ്മദ് റാഫി, എസ്.ഐ.മാരായ ഷാജു എടത്താടൻ, സി.കെ. സുരേഷ്, എം.എസ്. പ്രദീപ്, സജി വർഗീസ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ എ.എസ്.ഐ ജയകൃഷ്ണൻ, ടി.ആർ. ഷൈൻ, സീനിയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, വി.ആർ. രഞ്ജിത്ത്, സി.പി.ഒമാരായ ഷെർഫുദ്ദീൻ, മുരുകേഷ് കടവത്ത്, മാനുവൽ, സജി, ജിബിൻ വർഗീസ്, നിധീഷ്, തൃശൂർ റൂറൽ സൈബർ സെൽ ഉദ്യോഗസ്ഥരായ സനൂപ്, മനു എന്നിവർ ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |