കൊല്ലം: കൊവിഡ്‌വ്യാപനം രൂക്ഷമായ സ്ഥലങ്ങളെ മൈക്രോ കണ്ടയ്ൻമെന്റ് സോണുകളാക്കി അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽവരും. ജില്ലാഭരണകൂടം, ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട വിവിധ വകുപ്പുകൾ തുടങ്ങിയവ സംയുക്തമായി ആലോചിച്ച് അധികനിയന്ത്രണം ആവശ്യമായിവരുന്ന സ്ഥലങ്ങൾ നിശ്ചയിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്ന നിലവിലുള്ള നടപടികൾ തുടരും. കൊവിഡ് ബാധിതരുള്ള വീടും ചുറ്റുപാടും ചേർന്നുള്ള ക്ലസ്റ്റർ രൂപീകരിക്കുകയും മൈക്രോ കണ്ടയ്ൻമെന്റ് സോണുകൾ നിശ്ചയിച്ച് നിയന്ത്രണം ശക്തമാക്കുകയും ചെയ്യും. പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ രോഗങ്ങൾ, അർബുദം തുടങ്ങിയവയുള്ളവർക്ക് കൊവിഡ് രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ കൊവിഡേതര രോഗങ്ങൾ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ പുനരാരംഭിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇങ്ങനെ
1. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ ഉൾപ്പെട്ട കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിൽ പകുതി ജീവനക്കാർ മാത്രം
2. കാറ്റഗറി സിയിൽ 25 ശതമാനം ഉദ്യോഗസ്ഥർ മാത്രം
3. കാറ്റഗറി ഡിയിൽ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി
4. ബാങ്കുകളുടെ പ്രവർത്തന ഷെഡ്യൂളുകളിൽ മാറ്റമില്ല
5. രോഗവ്യാപനം കൂടിയ പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കും
6. മൈക്രോ കണ്ടയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്തും
7. ഹോംഡ്യൂട്ടിയിൽ നിന്നുള്ള ജോലികൾ കർശനമായി നിരീക്ഷിക്കും
8. ആവശ്യമുള്ളിടത്ത് മേഖലാ മജിസ്‌ട്രേറ്റുകളെ നിയമിക്കും
9. ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടാൻ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി, അസി. കമ്മിഷണർമാർ തുടങ്ങിയവർക്ക് ചുമതല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |