തിരുവനന്തപുരം : പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലിൽ വീട്ടുകാർ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഒറ്റയ്‌ക്കൊരു വീട്ടിൽ പാർപ്പിച്ചിരുന്ന പതിനഞ്ചുകാരിയെ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പെൺക്കുട്ടിയുടെ വിവരമറിഞ്ഞ മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെടുത്തത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാകളക്ടർ ദിവ്യ.എസ്. അയ്യർ പെൺകുട്ടിയെ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |