തൃശൂർ: കൊടകരയിലെ കുഴൽപ്പണ കവർച്ചയ്ക്ക് ശേഷം കോന്നിയിലേക്ക് ഒരു കോടി രൂപ എത്തിച്ചെന്ന് ധർമ്മരാജൻ വെളിപ്പെടുത്തിയതായി പൊലീസ്. കേസിൽ കുറ്റപത്രത്തോടൊപ്പം പൊലീസ് സമർപ്പിച്ച മൊഴിപ്പകർപ്പിലാണ് ഈ വിവരം. നഷ്ടപ്പെട്ട മൂന്നര കോടി രൂപ ബി.ജെ.പിയുടേതാണെന്ന് ധർമ്മരാജൻ വ്യക്തമാക്കുന്ന മൊഴിയുടെ വിവരങ്ങളുമുണ്ട്. ഇരിങ്ങാലക്കുട കോടതിയിൽ ധർമ്മരാജൻ നൽകിയ ഹർജിയിൽ കവർച്ച ചെയ്യപ്പെട്ട തുക ബിസിനസ് ആവശ്യത്തിന് മാർവാടി നൽകിയതാണെന്നായിരുന്നു പറഞ്ഞിരുന്നത്. മൊഴികളിലെ വൈരുദ്ധ്യം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൊടകര കവർച്ചാക്കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട കോടതിയിൽ 625 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |